Wednesday, March 2, 2011

ഒരു വിഷുപ്പുലരിയുടെ ഓര്‍മ്മ്യ്ക്ക്ക്.............

ജോസപ്പന്‍ ------- അങ്ങിനെയായിരുന്നു, ഞങ്ങള്‍ കൂട്ടുകാര്‍ ജോസഫിനെ വിളിച്ചിരുന്നത്.വലിയ കുസ്രുതിക്കാരനായിരുന്നു , അവന്‍. ---ഒപ്പം വഴക്കാളിയും.  പൊക്കമുള്ള കശുവിന്മാവിലും മറ്റും വലിഞ്ഞുകയറി കശുവണ്ടി ശേഖരിക്കലായിരുന്നു അവന്റെ  വിനോദം.അവന്‍ കയറുന്ന മാവിനുതാഴെ മധുരമുള്ള മാങ്ങകള്‍ക്കുവേണ്ടി ഞങ്ങള്‍ അക്ഷമയോടെ കാത്തുനിന്നു. മാങ്ങകള്‍  ഓരോന്നും അടര്‍ത്തി , കശുവണ്ടി മുരുക്കി ട്രൌസറിന്റെ കീശയില്‍ ഇട്ടശേഷം മാങ്ങ താഴേക്ക് ഇട്ടുതന്നുകൊണ്ടിരുന്നു.
ഓരോന്നു വീഴുമ്പോഴും അതു കൈക്കലാക്കാന്‍ ഞങ്ങള്‍ മാവിനുചുറ്റും മത്സരയോട്ടംതന്നെ നടത്തി.
ആകെ ബഹളമയം.........സ്തലമുടമ കണ്ടാല്‍ ആകെ കുഴപ്പമാകും....വലിയ ചൂരലുമായാണ് അയാളുടെ വരവ്.
പിടിക്കപ്പെട്ടാല്‍ അടിയുറപ്പ്.....!
പതിവ് തെറ്റിയില്ല , അന്നും ചീത്ത വിളിയോടെ ചൂരല്‍കഷായവുമായി കക്ഷി രംഗത്തെത്തി.ഞങ്ങള്‍ ജീവനുംകൊണ്ട് തലങ്ങും വിലങ്ങും ഓടി.
പക്ഷെ മാവിനുമുകളില്‍ കുടുങ്ങിപ്പോയ ജോസപ്പന് താഴെ ഇറങ്ങാനായില്ല.
ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ................
പതിയെ താഴെയിറങ്ങി മുതലാളിയുടെ മുന്‍പില്‍ മാപ്പപേക്ഷിച്ചു.......മേലില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു നോക്കി.......ആരുകേള്‍ക്കാന്‍....?
കൈ നീട്ടെടാ.........മുതലാളി ഗര്‍ജ്ജിച്ചു.
നിന്നോട് കഴിഞ്ഞ ദിവസവും മാവില്‍കയറരുതെന്ന് പറഞ്ഞതല്ലെ. --- പറഞ്ഞുതീരുമുംബ് അടി വീണുകഴിഞ്ഞു. വേദനകൊണ്ട് പുളഞ്ഞ ജോസപ്പനെ അയാള്‍ വീണ്ടും വീണ്ടും തല്ലിക്കൊണ്ടിരുന്നു..
തൊട്ടപ്പുറത്തെ വീടിന്റെ മറവില്‍ ഒളിച്ചിരുന്ന ഞങ്ങള്‍ നിസ്സഹായരായി എല്ലാം കാണുന്നുണ്ടായിരുന്നു
ഒടുവില്‍ അയാള്‍ അവനെ വിട്ടയച്ചു , മേലില്‍ ഇവിടെ കണ്ടുപോകരുതെന്ന താക്കീതോടെ........
നിറമിഴികളോടെ ശിരസ്സുതാഴ്ത്തി നടന്നുവരുന്ന ജോസപ്പനോട് ഞങ്ങള്‍ക്ക് സഹതാപം തോന്നി.....
അടുത്തുവന്ന അവനെ ഞങ്ങള്‍ ആശ്വസിപ്പിച്ചു...............

അല്‍പ്പനേരം ഒന്നും മിണ്ടാതെ നിന്ന അവന്‍ പെട്ടെന്ന് കീശയില്‍ നിന്നും കശുവണ്ടികള്‍ എടുത്ത് ഞ്ങ്ങള്‍ക്കുനേരെനീട്ടിയിട്ടുപറഞ്ഞു --നിങ്ങളിത് സൂക്ഷിച്ചു വച്ചോ. ഇതുകൊടുത്ത് വിഷുവിന് നമുക്ക് പടക്കം വാങ്ങാം...........
ഞങ്ങളുടെ വിഷു ആഘോഷത്തിനുവേണ്ടിയാണല്ല്ല്ലോ പാവം തല്ലുകൊണ്ടതെന്നോര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും വിഷമമായി,നേരം വൈകിയതിനാല്‍ എല്ലാവരും പിരിഞ്ഞു....
സന്ധ്യയോടെ നിലവിളക്കിന് മുന്നില്‍ നാമം ജപിച്ചിരുന്ന ഞാന്‍ ജോസപ്പന്റെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടി പുറത്തിറങ്ങി...............
കണ്ട കാഴ്ച്ച ഹ്രുദയഭേദകമായിരുന്നു..................
ജോസപ്പനെ വിവസ്ത്രനാക്കി വീട്ടിലെ നാട്ടുമാവില്‍ കൈകള്‍ രണ്ടും പിന്നിലേക്കുകെട്ടിയിട്ട് അവന്റെ അമ്മ തല്ലുകയാണ്.........................
നടന്ന സംഭവങ്ങള്‍ അത്രയും ഇതിനോടകം മുതലാളി അവന്റെ അമ്മയെ ധരിപ്പിച്ചിരുന്നു............
അതിന്റെ പ്രതികരണമാണ്..................
ഏതോ ഉന്മാദം ബാധിച്ചപോലെ ആ സ്ത്രീ അവനെ അതിക്രൂരമായി പ്രഹരിച്ച്കൊണ്ടേയിരുന്നു...................
അടിയേറ്റ് പുളഞ്ഞ അവന്‍ വേദനകൊണ്ട് അലറിക്കരഞ്ഞു.
വളരെ മുന്‍പേ ഭര്‍ത്തവ് ഉപേക്ഷിച്ച അവര്‍ വളരെ കഷ്ടപ്പെട്ടണ് അവനെ വളര്‍ത്തിയത്.സ്വന്തം മകന്‍ അടുത്ത പറമ്പിലെ കശുവണ്ടി മോഷ്ടിച്ചത് അവര്‍ക്ക് മാനക്കേടുണ്ടാക്കിയിരുന്നു.
കരച്ചില്‍ കേട്ട് കൂട്ടുകാരെല്ലാവരും ഓടിയെത്തിയെങ്കിലും അമ്മയെ തടയാനായില്ല. കലിയടങ്ങാത്ത ആ അമ്മ ഒടുവില്‍ കാന്താരി മുളക് പൊട്ടിച്ച് അവന്റെ കണ്ണില്‍ തേച്ചു.......................!
ഒരാര്‍ത്തനാദത്തോടെ കെട്ടുപൊട്ടിച്ച് അവന്‍ ഓടി പറമ്പിലെ കുളത്തില്‍ ചാടി.ബഹളം കേട്ട് അയല്പക്കക്കാര്‍
ഓടിക്കൂടി കുളത്തില്‍ നിന്നും ജോസപ്പനെ പൊക്കിയെടുത്ത് കരയില്‍ കിടത്തി നാട്ടുകാരില്‍ ആരോ നീറ്റല്‍ ശമിക്കാന്‍ അവന്റെ കണ്ണില്‍ വെളിച്ചെണ്ണ തടവി.................
അപ്പോഴും അവന്‍ ഏങ്ങലടിക്കുന്നുണ്ടായിരുന്നു...........................................
---------------------------------------------------------------------------------------------------------------------------
പിന്‍ കുറിപ്പ് : ജോസപ്പന്‍ വളര്‍ന്നു വലുതായി വിവാഹിതനായി. അറബി നാ‍ട്ടില്‍ ജോലി നേടി.മൂന്നു പെണ്മക്കളേയും നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു.ഒടുവില്‍ 2010 ഡിസംബറില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചു മരിച്ചു..................! ജോസപ്പന്റെ ഓര്‍മ്മയ്ക്കായി ഞാനിത് സമര്‍പ്പിക്കുന്നു.....................
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------------------------

1 comment:

  1. കുമാര്‍ ..ജോസഫിന്റെ കുട്ടിക്കാലത്തെ കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള ത്യാഗം ഹൃദയം തൊടുന്ന അനുഭവക്കുറിപ്പായി..
    എഴുതി ..ആശംസകള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..